ഗോകുലം എഫ്.സിക്ക് ഐ ലീഗ് കിരീടം
ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടമാണ് ഗോകുലം സ്വന്തമാക്കിയത്.

ഐ.ലീഗിൽ ഗോകുലം കേരളക്ക് കിരീടം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്.സിയെ തോല്‍പ്പിച്ചാണ് ഗോകുലം കേരളയുടെ കിരീടധാരണം. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമെന്ന നേട്ടമാണ് ഗോകുലം സ്വന്തമാക്കിയത്. കേരള പോലീസ് രണ്ടുവട്ടം ഫെറേഷന് കപ്പ് സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു കേരള ടീം ദേശീയ ഫുട്ബോള്‍ കിരീടത്തില്‍ മുത്തിമിടുന്നത്. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ഗോകുലം യോഗ്യത നേടി
ഷെരീഷ് മുഹമ്മദ് (69), എമിൽ ബെന്നി (74), ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവരാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. വിദ്യാസാഗർ സിങ്ങാണ്(23) ട്രാവുവിനായി ആശ്വാസ ഗോള്‍ നേടിയത്.
23-ാം മിനിട്ടിൽ ട്രാവുവിന്റെ വിദ്യാസാഗർ സിങ്ങിലൂടെ ട്രാവു എഫ്.സിയാണ് ആദ്യ ഗോള്‍ നേടിയത്. ബോക്സിന് വെളിയിൽ വെച്ച് പന്ത് സ്വീകരിച്ച വിദ്യാസാഗർ പന്ത് കൃത്യമായി വലയിലെത്തിച്ചു. വിദ്യാസാഗർ ഈ സീസണിൽ നേടുന്ന 12-ാം ഗോളാണിത്. തുടരെ തുടരെ ആക്രമണം അഴിച്ചുവിട്ടുവെങ്കിലും ഗോള്‍ നേടാന്‍ ഗോകുലത്തിലായില്ല.
69-ാം മിനിട്ടിൽ ഫ്രീകിക്കിലൂടെയാണ് ഷരീഫ് ഗോകുലത്തിന് സമനില ഗോൾ നേടിക്കൊടുത്തു.
74 -ാം മിനിട്ടിൽ എമിൽ ബെന്നിയിലൂടെ രണ്ടാം ഗോൾ ഗോകുലം നേടി. ബോക്സിനകത്തേക്ക് പന്തുമായി കുതിച്ച എമിൽ ബെന്നി ഗോൾകീപ്പർ അമൃതിന്റെ കാലുകൾക്കിടയിലൂടെ പന്ത് വലയിലെത്തിച്ച് ഗോകുലത്തിനായി രണ്ടാം ഗോൾ നേടി.
77–ാം മിനിറ്റിൽ അഗ്യാരയ്ക്ക് എമിൽ ബെന്നിയുടെ പാസ് സ്വീകരിച്ച് അഗ്യാരയുടെ ഒറ്റയാൾ മുന്നേറ്റം ഗോൾകീപ്പർ തടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കയ്യിൽത്തട്ടി ഉയർന്നുപൊങ്ങിയ പന്ത് വലയുടെ ഇടത്തേമൂലയിൽ താഴ്ന്നിറങ്ങി. ഒടുവിൽ പകരക്കാരനായെത്തിയ മലയാളി താരം മുഹമ്മദ് റാഷിദിന്റെ ഇൻജറി ടൈം ഗോൾ കൂടിയായതോടെ ഗോകുലം ഗോൾപട്ടിക പൂർണം.
ഗോകുലം, ട്രാവു, ചര്‍ച്ചില്‍ ടീമുകള്‍ക്ക് 26 പോയന്റാണുണ്ടായിരുന്നത്. ഒപ്പത്തിനൊപ്പമാണെങ്കിലും ഹെഡ്-ടു-ഹെഡിൽ മൂന്നു ടീമുകൾക്കുമിടയിലെ മുൻതൂക്കം കേരള ടീമിന് തുണയായി.

Adjust Story Font
16