കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതായി ഒമാൻ
ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടർന്ന് സ്വീകരിച്ച മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് ഡിസംബർ 22 മുതൽ ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചത്.

ഒമാൻ ഏർപ്പെടുത്തിയിരുന്ന അന്തർ ദേശീയ യാത്ര വിലക്ക് നീക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. ജനിതകമാറ്റം വന്ന കോവിഡ് ഭീഷണിയെ തുടർന്ന് സ്വീകരിച്ച മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് ഡിസംബർ 22 മുതൽ ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചത്. അടച്ചിട്ടിരുന്ന കര-വ്യോമ-ജല അതിർത്തികൾ ഡിസംബർ 29 ചൊവ്വാഴ്ച പുലർച്ചെ12 മണി മുതലാണ് തുറക്കുക.
കഴിഞ്ഞ ഒരാഴ്ച മാത്രം മുന്നൂറിലധികം വിമാന സർവ്വീസുകൾ ഈ കാരണത്താല്‍ റദ്ദാക്കിയിരുന്നു. നിരവധി മലയാളികളാണ് ഇരു രാജ്യത്തും കുടുങ്ങിയിരിക്കുന്നത്. ഇവർക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. ഒമാനിലേക്ക് വരുന്ന മുഴുവൻ യാത്രികർക്കും യാത്രക്ക് മുമ്പ് കോവിഡ് ടെസ്റ്റ് നിർബന്ധമാണെന്നും അറിയിപ്പിൽ പറയുന്നു.