സർദേശായിക്ക് രണ്ടാഴ്ച 'വിലക്കേർപ്പെടുത്തി' ഇന്ത്യ ടുഡേ, ഒരു മാസത്തെ ശമ്പളം വെട്ടിക്കുറച്ചു
സർദേശായിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: പ്രമുഖ വാര്‍ത്താ അവതാരകന് രാജ്ദീപ് സര്‍ദേശായിക്ക് രണ്ടാഴ്ച ഓണ്‍ എയര്‍ പരിപാടികളില്‍ 'വിലക്കേര്‍പ്പെടുത്തി' ഇന്ത്യ ടുഡേ മാനേജ്മെന്റ്. ഒരു മാസത്തെ ശമ്പളവും വെട്ടിക്കുറച്ചു. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക മരണവുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ഇന്ത്യ ടുഡേയുടെ കൺസൽട്ടിങ് എഡിറ്ററാണ് സർദേശായി.
മരിച്ച നവ്നീത് സിങ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ദേശായി അവകാശപ്പെട്ടത്. ചാനലിന് പുറമേ, ട്വിറ്ററിലും സര്‍ദേശായി ഇതു പോസ്റ്റ് ചെയ്തു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

'45കാരനായ നവ്നീത് എന്നയാള്‍ ഐടിഒയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഈ ജീവത്യാഗം നിഷ്ഫലമാകില്ല എന്ന് കര്‍ഷകര്‍ എന്നോട് പറഞ്ഞു' - എന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്. ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകന് മരിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു.
വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ, കര്‍ഷകരുടെ അവകാശവാദം നിലനില്‍ക്കുന്നതല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് എന്നും സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചിരുന്നു. ചെങ്കോട്ടയിലും ഐടിഒയിലും സംയമനം പാലിച്ച പൊലീസിനെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് സര്‍ദേശായിക്കെതിരെ കേസെടുക്കണമെന്ന് കപില്‍ മിശ്ര, അമിത് മാളവ്യ തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങളില്‍ 22 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുനൂറിലധികം പേര് കസ്റ്റഡിയിലാണ്.