മോദിക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധക്കാര്‍
വേദിയിലെ വി.ഐ.പി ഗേറ്റിന് സമീപം തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടും അതവഗണിച്ച് പ്രതിഷേധിക്കുകയായിരുന്നു.
ഞായറാഴ്ച കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ പ്രതിഷേധം. പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു സംഘം കോൺഗ്രസ് പ്രവര്‍ത്തകര്‍ "മോഡി ഗോ ബാക്ക്" എന്ന് ആക്രോശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കുകയും ചെയ്തു.
വേദിയിലെ വി.ഐ.പി ഗേറ്റിന് സമീപം തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ വന്‍ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടും അതവഗണിച്ച് പ്രതിഷേധിക്കുകയായിരുന്നു."മോഡി തിരികെ പോകൂ", എന്ന് ആക്രോശിച്ച അവർ കൈകളിൽ കൈകളില്‍ കരുതിയ കരിങ്കൊടി വീശുകയും ചെയ്തു. അപ്രതീക്ഷിത പ്രതിഷേധമാണ് നടന്നതെന്നും പൊലീസ് നടപടിയെടുക്കുകയും പ്രതിഷേധം തടയാൻ ശ്രമിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. എന്നാൽ പൊലീസിന്റെ പ്രതിരോധം ഭേദിച്ച് പ്രകടനക്കാർ ആക്രമണോത്സുകരായി ബാരിക്കേഡ് മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഇവരെ ലാൽബസാറിലെ സിറ്റി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.