പതിനഞ്ച് സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ച് ജോസഫ് വിഭാഗം; വിട്ടുവീഴ്ച ആവശ്യപ്പെട്ട് കോൺഗ്രസ് ഉഭയകക്ഷി ചർച്ച
മാധ്യമങ്ങള്‍ക്ക് പിടിതരാതെയാണ് ചര്‍ച്ച നടന്നത്.

യു.ഡി.എഫിൽ പതിനഞ്ച് സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ് വിഭാഗം. മലബാറിലെ സീറ്റുകളിലടക്കം പി.ജെ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചതോടെ വിട്ടുവീഴ്ച വേണമെന്ന് കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. രണ്ട് സീറ്റുകളില്‍ അധികമായി അവകാശവാദം ഉന്നയിച്ച ആര്.എസ്.പി, കയ്പമംഗലവും ആറ്റിങ്ങലും ഇത്തവണ വേണ്ടെന്നും അറിയിച്ചു.
മാധ്യമങ്ങള്‍ക്ക് പിടിതരാതെയാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയുടെ സ്ഥലം ഘടകകക്ഷികളെ പോലും അറിയിച്ചത് അവസാന നിമിഷം. പ്രതിപക്ഷ നേതാവിന്റെ വഴുതാക്കാട്ടെ സ്വകാര്യ വസതിയായിരുന്നു കേന്ദ്രം. പേരാംബ്രയും തളിപ്പറമ്പും അടക്കം 15 സീറ്റിലും മത്സരിക്കണമെന്നായിരുന്നു പി.ജെ ജോസഫ് വിഭാഗത്തിന്റെ നിലപാട്. വിട്ടു വീഴ്ച വേണ്ടി വരുമെന്നായിരുന്നു ചെന്നിത്തലയ്ക്കും എം.എം ഹസനും ഘടകകക്ഷികളോട് പറയാനുണ്ടായിരുന്നത്.കൂടുതല്‍ ചര്‍ച്ചകള്‍ പിന്നീടാകാമെന്ന് പറഞ്ഞ് പിരിഞ്ഞു.
കഴിഞ്ഞ തവണ 5 സീറ്റുകളില്‍ മത്സരിച്ച ആര്.എസ്.പി രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ടു. ആറ്റിങ്ങലും കൈപ്പമംഗലവും വേണ്ട. പകരം സീറ്റുകള്‍ വേണം. വിജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന് സി.എം.പിയും ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ സുഖമമായി മുന്നോട്ട് പോകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടാം ഘട്ട ചര്‍ച്ചകള്‍ പിന്നീട് നടക്കും. മുഴുവന്‍ ഘടകക്ഷികളുടേയും അഭിപ്രായം അറിഞ്ഞതോടെ ഇക്കാര്യം വിശദമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.