'ഒരുമിച്ച് ജീവിക്കാന്‍ ഇനിയുമെന്ത് തെളിവാണ് ഞങ്ങൾ നൽകേണ്ടത്..??'


''ഞാനെന്റെ സ്വന്തം താല്പര്യപ്രകാരമാണ് മതം മാറിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഒരാളെ വിവാഹം ചെയ്തത്..'' എന്ന് സ്വന്തം നിലപാട് വ്യക്തമായി കോടതിയില്‍ ബോധിപ്പിച്ച ഹാദിയ ഇപ്പോള്‍ തന്റെ ഇഷ്ടപ്രകാരമല്ലാത്ത 'വീട്ടുതടങ്കലിലാണ്'. കോടതിവിധിയെ തുടര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍, തന്നെ രക്ഷിക്കണമെന്നും വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകരുതെന്നുമാണ് ഹാദിയ ദയനീയമായി മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. സത്യസരണിയില്‍ പഠിക്കുന്ന അവസരത്തില്‍ ഹാദിയ തന്റെ മതം മാറ്റത്തെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നിട്ടും, ഇഷ്ടമില്ലാതെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും ഒരു ദിവസം കൊണ്ട് തട്ടിക്കൂട്ടിയ വിവാഹമെന്നുമൊക്കെയാണ്, ഹാദിയ പറയുന്നതുപോലും മുഖവിലക്കെടുക്കാതെയുള്ള വ്യാജപ്രചരണങ്ങള്‍. ഇതോടെയാണ്, ''ഇനിയുമെന്ത് തെളിവാണ് ഞങ്ങൾ നൽകേണ്ടത്?'' എന്നു ചോദിച്ചുകൊണ്ട് കോടതിയില്‍ ഹാജരാക്കിയ വിവാഹത്തിന്റെ രേഖകളെക്കുറിച്ച് വിശദീകരിക്കുന്ന ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
(പോസ്റ്റുമായി ബന്ധപ്പെട്ട രേഖകളുടെ ചിത്രങ്ങള്‍ കമന്റ് ബോക്സില്‍ നല്‍കിയിട്ടുണ്ട്)
''മസ്ക്കറ്റിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് @Waytonikkah.com എന്ന മാട്രിമോണിയൽ സൈറ്റിൽ 2016 ആഗസ്ത് ആദ്യ വാരം ഹാദിയയുടെ പ്രൊപോസൽ കാണുന്നത്.,
വീട്ടിലറിയിച്ചതിനെ തുടർന്ന് മാതാവാണ് ആദ്യമായി ഹാദിയയുമായി ഫോണിൽ സംസാരിക്കുന്നത്., കാര്യങ്ങൾ സംസാരിച്ച് ഇഷ്ട്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വാട്സ് അപ്പ് വഴി പരസ്പരം ചിത്രങ്ങൾ കൈമാറി.,
(വാട്സ് അപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് കോടതിയിൽ ഹാജരാക്കിയിരിന്നു വിത്ത് ഡേറ്റ്)
രണ്ടുപേർക്കും ഇഷ്ട്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ലീവിന് വരുമ്പോൾ നേരിൽ കാണാമെന്നും പരസ്പരം ഇഷ്ട്പെട്ടാൽ നിക്കാഹ് നടത്താമെന്നും ധാരണയായി.,
തുടർന്ന് നവംബർ 22 ന് വിസ ചേഞ്ച് ചെയ്യുന്നതിനായി നാട്ടിലേക്ക് വന്നു (പുതിയ ഓഫർ ലെറ്റർ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കിയിരിന്നു,
വിത്ത് ഫാമിലി സ്റ്റാറ്റസ്)
നാട്ടിൽ വന്ന് ഒരാഴ്ചയ്ക്ക്ക് ശേഷം നവംബർ 30 ന് കുടുംബക്കാരും സഹോദരിയുമൊത്ത് ഹാദിയയുടെ ഇഷ്ടപ്രകാരം കോടതിയുടെ അനിമതിയോടെ നിലവിൽ നിൽക്കുന്ന കോട്ടക്കലിലെ സാമൂഹ്യ പ്രവർത്തകയായ (മുസ്ലിം പേഴ്സ്ണൽ ലോ ബോർഡ് മെംബർ) സൈനബയുടെ വസതിയിൽ വെച്ച് പെണ്ണുകാണുകയും.,
പരസ്പരം ഇഷ്ട്പ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിക്കാഹ് കർമ്മങ്ങൾ ഇസ്ലാമിക ആചാര പ്രകാരം ചെയ്തു തരുന്നതിനായി എന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിനേയും, ഹാദിയ നിലവിൽ താമസിച്ചു വരുന്ന മഹല്ലായ കോട്ടക്കൽ പുത്തൂർ ജമാഅത്തിന്റെയും ഭാരവാഹികൾക്ക് അപേക്ഷ സമർപ്പിക്കുകയും തത്ഫലമായി എന്റെ മഹല്ല് അനുമതി നൽകുകയും, പുത്തൂർ മഹല്ല് ഖാളിയായ പാണക്കാട് സയ്യിദരലി ഷിഹാബ് തങ്ങളുടെ നിർദ്ധേശ പ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഹാദിയയുടെ വലിയ്യ് ആയിരിന്നു കൊണ്ട് ഡിസംബർ 19 ന് ഞങ്ങളുടെ നിക്കാഹ് നടത്തി തന്നു.,
(മഹല്ല് സാക്ഷ്യപ്പെടുത്തി തന്ന വിവാഹ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയിരിന്നു)
തുടർന്ന് രണ്ട് ദിവസം ഭാര്യാ ഭർത്താക്കന്മാരായി കഴിയുകയും,
ഡിസംബർ 20 ന് കോട്ടകൽ ഒതുക്കുങ്ങൽ
പഞ്ചായത്തിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കയും റെസീപ്റ്റ് കൈപ്പറ്റുകയും ചെയ്തു.,
തുടർന്ന് ഭാര്യയുടെ അഭിഭാഷകൻ ഹാദിയായെ ഫോണിൽ വിളിച്ച് ഡിസംബർ 21 ന് കോടതിയിൽ ഹാജരാകാൻ കോടതി നിർദ്ദേശമുണ്ടെന്ന് അറിയിക്കുകകയും, ഞാനും ഹാദിയയും കോടതിയിൽ ഹാജരാവുകയും,
ഞങ്ങൾ വിവാഹിതരാണെന്നും, ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും കോടതി മുന്നാകെ മഹല്ല് സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി അഭ്യർത്ഥിച്ചു.,
അഭ്യസ്ഥ വിദ്ധ്യയും BHMS ബിരുദധാരിയും 25 വയസ്സ് പ്രായവുമുള്ള എന്റെ ഭാര്യേ ഒന്നു കേൾക്കാൻ പോലും തയ്യാറാവാതെ,
"ഒരു മണിക്കൂർ കൊണ്ട് തട്ടികൂട്ടിയ വിവാഹമാണെന്ന് പറഞ്ഞു"
156 ദിവസത്തേക്ക് എന്റെ ഭാര്യേ ഹോസ്റ്റൽ കസ്റ്റഡിയിലേക്ക് തള്ളി വിട്ടത്.,
(അഛന് മാത്രം അവളെ കാണാമെന്ന
വിചിത്രമായ ഉപാധിയോടെ)
നൂറിലധികം ആളുകൾ പങ്കെടുത്ത നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റർ ചെയ്യാൻ അപ്ലെ നൽകിയ രെസീപ്റ്റ്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റ്, കോടതി മുറിയിലെ ഭാര്യാ ഭർത്താക്കന്മാരായ ഞങ്ങളുടെ മൊഴി...
ഇനിയുമെന്ത് തെളിവാണ് ഞങ്ങൾ നൽകേണ്ടത്..??''