ശബരിമലയിലും ഇടവിട്ട് മഴ തുടരുന്നു
ശബരിമലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. സന്നിധാനത്തും തീര്‍ഥാടന പാതയിലും ജാഗ്രത നിർദ്ധേശമുള്ളതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഴ മാറാൻ വൈകിയാൽ കാനനപാത വഴിയുള്ള തീർത്ഥാടകരുടെ യാത്രാ നിരോധനം തുടരാനാണ് അധികൃതരുടെ തീരുമാനം. കാലാവസ്ഥയിലെ മാറ്റം തീർത്ഥാടകരെ തെല്ലൊന്നുമല്ല വലച്ചത്.
ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും തീര്‍ഥാടന പാതയിലും ജാഗ്രത തുടരാനാണ്പത്തനംതിട്ട ജില്ലാ കലക്ടറുടെ് നിര്‍ദേശം. കാനനപാത വഴിയുള്ള തീര്‍ഥാടനം ഒഴിവാക്കാനും നിര്‍ദേശിച്ചു. മഴയും മഞ്ഞുവീഴ്ചയും ഉണ്ടായാല്‍ പുല്ലുമേടു വഴിയുള്ള യാത്രയ്ക്കുള്ള നിയന്ത്രണം തുടരും.
മണ്ണിടിച്ചിലും മരങ്ങള്‍ ഒടിഞ്ഞു വീഴാനുമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. രാവിലെ താരതമ്യേനെ തിരക്ക് കുറവായിരുന്നുവെങ്കിൽ ഉച്ചയോടെ അയ്യപ്പൻമാർ കൂട്ടമായി സന്നിധാനത്തെത്തി. കാലാവസ്ഥ വ്യതിയാനം തുടരുന്ന സാഹചര്യത്തിൽ പമ്പ ത്രിവേണിയില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരോധനം തുടരാനാണ് ദേവസ്വം ബോർഡ് അധികൃതരുടെ തീരുമാനം. പമ്പയില്‍ സ്നാനം ചെയ്യുന്ന ഭക്തര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസും ഫയര്‍ഫോഴ്സും അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളതിനാല്‍ ചെങ്ങന്നൂര്‍, തിരുവല്ല , കോട്ടയം റയില്‍വേ സ്റ്റേഷനുകളിലേക്ക് കൂടുതല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.