Quantcast

ഇംഗ്ലീഷ് കരുത്തിൽ പഞ്ചാബ് കിങ്‌സ്; ഡൽഹിക്കെതിരെ നാലു വിക്കറ്റ് ജയം

ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്.

MediaOne Logo

Sports Desk

  • Published:

    23 March 2024 2:18 PM GMT

ഇംഗ്ലീഷ് കരുത്തിൽ പഞ്ചാബ് കിങ്‌സ്; ഡൽഹിക്കെതിരെ നാലു വിക്കറ്റ് ജയം
X

ഛണ്ഡീഗഡ്: ഇംഗ്ലണ്ട് താരങ്ങളുടെ കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് തോൽപിച്ച് പഞ്ചാബ് കിങ്‌സ്. ഡൽഹിയുടെ വിജയലക്ഷ്യമായ 175 റൺസ് നാല് പന്തുകൾ ശേഷിക്കെ മറികടന്നു. ഇംഗ്ലീഷ് ഔൾ റൗണ്ടർ സാം കരൺ 63 റൺസുമായി തിളങ്ങി. 47 പന്തിൽ ആറു ബൗണ്ടറിയും ഒരുസിക്‌സറും സഹിതമാണ് ഐപിഎൽ 17ാം പതിപ്പിലെ ആദ്യ അർധ സെഞ്ച്വറി നേടിയത്. അവസാന ഓവറുകളിൽ ഇംഗ്ലീഷ് താരം ലിയാം ലിവിങ്‌സ്റ്റൺ കത്തികയറിയതോടെ പഞ്ചാബ് വിജയമുറപ്പിച്ചു. 21 പന്തിൽ 38 റൺസാണ് താരം നേടിയത്. സിക്‌സർ പറത്തിയാണ് വിജയറൺ നേടിയത്. ഡൽഹി നിരയിൽ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഡൽഹി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി അവസാന ഓവറിൽ തകർത്തടിച്ച അഭിഷേക് പൊരേലിന്റെ മികവിലാണ് പൊരുതാവുന്ന ടോട്ടലിലെത്തിയത്. 10 പന്തിൽ രണ്ട് സിക്സും നാല് ബൗണ്ടറിയും സഹിതം 32 റൺസാണ് 21കാരൻ നേടിയത്. അവസാന ഓവർ എറിഞ്ഞ ഹർഷൽ പട്ടേലിനെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും പറത്തിയ അഭിഷേക് 25 റൺസാണ് നേടിയത്. ഒന്നരവർഷത്തിന് ശേഷം ഋഷഭ് പന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും തിളങ്ങാനായില്ല. ഓപ്പണിങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര ബാറ്റ്സ്മാൻമാർ കളിമറന്നതോടെ ഡൽഹിയുടെ ബാറ്റിങിൽ റണ്ണൊഴുക്കുണ്ടായില്ല. ഓപ്പണിങിൽ ഓസീസ് കൂട്ടുകെട്ടാണ് ഡൽഹി പരീക്ഷിച്ചത്. ഡേവിഡ് വാർണർ 21 പന്തിൽ 29 റൺസെടുത്തും മിച്ചൽ മാർഷ് 12 പന്തിൽ 20 റൺസെടുത്തും സ്വപ്ന തുടക്കം നൽകി. 39 റൺസിൽ നിൽക്കെ മാർഷിനെയാണ് ആദ്യം നഷ്ടമായത്. അർഷ്ദീപ് സിങിനായിരുന്നു വിക്കറ്റ്. സ്‌കോർ 74ൽ നിൽക്കെ വാർണറിനെ ഹർഷൽ പട്ടേൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ കൈയിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ഷായ് ഹോപ്സ് ഇന്നിങ്സ് മുന്നോട്ട് നയിച്ചു.

25 പന്തിൽ 33 റൺസിൽ നിൽക്കെ ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡെ താരത്തെ പുറത്താക്കിയതോടെ ഡൽഹി പ്രതിരോധത്തിലേക്ക് വീണു. ദീർഘകാലത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്ത് പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ചെങ്കിലും ഹർഷൽ പട്ടേലിന്റെ സ്ലോബോൾ കൃത്യമായി കണക്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടു. അപ്പർകട്ടിന് ശ്രമിക്കവെ ജോണി ബെയ്സ്റ്റോയുടെ കൈയിൽ അവസാനിച്ചു. 13 പന്തിൽ 18 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൺ സ്റ്റബ്സ്(5), റിക്കിബായ്(3), അക്സർ പട്ടേൽ(21), സുമിത് കുമാർ(2)വേഗത്തിൽ പുറത്തായി. എന്നാൽ ഒൻപതാമനായി ക്രീസിലെത്തിയ അഭിഷേക് പൊരേൽ ഡെത്ത് ഓവറിൽ ആഞ്ഞടിച്ചതോടെ സ്‌കോർ 170 കടക്കുകയായിരുന്നു.

TAGS :

Next Story