Quantcast

ബാബരി പള്ളി തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജിയെ ഉപ ലോകായുക്തയായി നിയമിച്ചു

ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെയാണ് വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്

MediaOne Logo

Jaisy

  • Updated:

    2021-04-13 04:11:43.0

Published:

13 April 2021 4:03 AM GMT

ബാബരി പള്ളി തകർത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജിയെ ഉപ ലോകായുക്തയായി നിയമിച്ചു
X

ബാബരി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്ജിയെ ഉത്തർപ്രദേശ് സർക്കാർ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെയാണ് വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്.

യാദവിനെ മൂന്നാം ഉപ ലോകായുക്തയായി ഗവർണർ ഏപ്രിൽ 6ന് നിയമിച്ചിരുന്നു. ലോകായുക്ത സഞ്ജയ് മിശ്ര മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുവെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആയിരിക്കെ ബാബരി പള്ളി തകർത്ത കേസിൽ 2020 സെപ്തംബര്‍ 30നാണ് എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് എന്നിവരടക്കം 32 പ്രതികളെയും വെറുതെവിട്ട് വിധി പ്രസ്താവിച്ചത്.

പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി, അധികാരദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കുന്ന സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായ ലോകായുക്തയിൽ ഒരു ലോകായുക്തയും മൂന്ന് ഉപ ലോകായുക്തമാരുമാണ് ഉണ്ടാവുക. 2016 ആഗസ്ത് 4 ന് നിയമിതനായ ശംഭു സിംഗ് യാദവ്, 2020 ജൂൺ 6ന് നിയമിതനായ ദിനേശ് കുമാർ സിംഗ് എന്നിവരാണ് മറ്റ് രണ്ട് ലോകായുക്തകൾ. എട്ടു വർഷമാണ് കാലാവധി.

TAGS :

Next Story