Quantcast

ജെയ്‌ഷ പറഞ്ഞത് നുണയല്ല,എന്നാല്‍ അസംബന്ധവും വിവരക്കേടും..!!

MediaOne Logo

Damodaran

  • Published:

    24 Aug 2016 2:02 PM GMT

ജെയ്‌ഷ പറഞ്ഞത് നുണയല്ല,എന്നാല്‍ അസംബന്ധവും വിവരക്കേടും..!!
X

ജെയ്‌ഷ പറഞ്ഞത് നുണയല്ല,എന്നാല്‍ അസംബന്ധവും വിവരക്കേടും..!!

ജെയ്‌ഷക്കു, ഇണങ്ങിയതല്ല മാരത്തോണ്‍ 5000 മീറ്ററില്‍ താഴെയുള്ള ഇനങ്ങള്‍ പരിശീലിച്ചാല്‍ തുടർന്നും ഭാരത ഏഷ്യന്‍ തലങ്ങളില്‍ മികവ് തെളിയിക്കാന്‍ കഴിഞ്ഞേക്കും അതിനു ആദ്യം അവരും ഫെഡറേഷനും ചെയ്യേണ്ടത് ....

കായിക സംഘടനകളെ കണ്ണടച്ച് പിന്തുണക്കുന്ന ആളല്ല ഞാന്‍ , അവരുടെ തെറ്റുകളും കുറ്റങ്ങളും കാണുമ്പോള്‍ നന്നായി വിമർശിക്കുകയും ചെയ്യാറുണ്ട്, റിയോയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ തെരെഞ്ഞെടുപ്പില്‍ മായം ചേർക്കാനായി ബംഗളൂരു മീറ്റില്‍ ഡോപ്പിംഗ് ടെസ്റ് ഒഴിവാക്കിയതും റിയോയില്‍ നിലവാരമില്ലാത്ത പ്രകടങ്ങള്‍ക്കു അത് കാരണമായതും അനുവിനെ റിലേ ടീമില്‍ നിന്ന് ഒഴിവാക്കിയതും ഇവിടെത്തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ജെയ്‌ഷയുടെ ഇപ്പോഴത്തെ ആരോപണത്തില്‍ ശരി ഫെഡറേഷന്റെ ഭാഗത്തു തന്നെയാണ്. ഒരു രാജ്യത്തെയും ജനങ്ങളുടെയും കായിക ബോധത്തെ കളിയാക്കുകയും അപഹസിക്കുയും ആണ് ജെയ്‌ഷ ഇവിടെ , അതല്ലെങ്കില്‍ കളി നിയമമറിയാത്ത ഒരു ഒരു വെറും സാധു ആയിരിക്കണം അവർ.

ഇതിനു അധിക വിശദീകരണം ഒന്നും വേണ്ടതില്ല , മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് സാർവ്വ ദേശീയ നിയമങ്ങള്‍ അനുസരിച്ചു സംഘാടകർ തന്നെ കെയർ സെന്ററുകള്‍ സ്ഥാപിക്കും ,ഇതില്‍ വെള്ളം നല്‍കാനായി ഓരോ 2.5 കിലോ മീറ്റർ അകലത്തിലും സ്പോഞ്ച് റിഫ്രഷ്മെന്റ് പോയിന്റുകള്‍ തുടർന്നുള്ള 2.5 കിലോ മീറ്ററുകളിലും ഉണ്ടാകും. ഇതിനു പുറമെ പങ്കെടുക്കുന്ന ടീമുകള്‍ക്ക് ഓട്ടക്കാരുടെ താല്‍പ്പര്യം അനുസരിച്ചും ഡ്രിങ്ക് പോയിന്റുകള്‍ തയാറാക്കാം. എന്നാല്‍ ഇതിനുള്ള കുഴപ്പങ്ങള്‍ പലതാണ് നേരത്തെതന്നെ കായികതാരത്തിന്റെ അറിവോടും സമ്മതത്തോടും പാനീയം തയാറാക്കി അത് നിറച്ചു സീല്‍ ചെയ്തു സംഘാടകരെ ഏല്‍പ്പിക്കണമെന്നതും പലപ്പോഴും മത്സരാന്തരമുള്ള ഡോപ്പിംഗ് പരിശോധനകളില്‍ ഇത്തരം ഡ്രിങ്കുകള്‍ വില്ലന്‍ ആയിത്തീരാറുള്ളതുകൊണ്ടും പല പരിശീലകരും അത് വേണ്ടാന്ന് വച്ച് സംഘാടകരുടെ കെയർ പോയിന്റുകള്‍ മാത്രം ഉപയോഗിക്കും. ഇതിനുള്ള നേട്ടം ഡോപ്പിംഗില്‍ പിടിക്കപ്പെട്ടാലും അത് സംഘാടകരുടെ തലയില്‍ ചെന്ന് പെടും എന്നത് തന്നെ.

ഇവിടെ ജെയ്‌ഷയുടെയും കോച്ച് നിക്കോളിയുടെയും അഭിപ്രായം അനുസരിച്ചു ഫെഡറെഷന്‍ വെള്ളം നല്‍കിയോ ഇല്ലയോ എന്നുള്ളതല്ല വിഷയം. എന്ത് കൊണ്ട് ജെയ്‌ഷയെപ്പോലെ പരിചയ സമ്പന്നയായ ഒരു ഓട്ടക്കാരി 42 കിലോമീറ്ററും 195 മീറ്ററും സംഘാടകർ നല്‍കിയ നിയമാനുസൃതമായ പാനീയം ഉപയോഗിച്ചില്ല എന്നത് തന്നെയാണ് 5 കിലോമീറ്ററില്‍ അപ്പുറം ഒരാള്‍ വെള്ളം കുടിക്കാതെ ഓടുകയാണെങ്കില്‍ തന്നെ ഡീഹൈറേഷന്‍ പ്രോസസ്സ് തുടങ്ങിക്കഴിഞ്ഞിരിക്കും. കിലോമീറ്ററുകള്‍ കൂടുന്നത് അനുസരിച്ചു അത് അപകടകരമായ വിധത്തില്‍ എത്തുകയും ചെയ്യും. അയ്യായിരം പതിനായിരം മീറ്ററില്‍ പങ്കെടുജിക്കുന്നവർ പ്രീ റണ്‍ ഡീ ഹൈഡ്രേഷന് എതിരെയുള്ള നടപടികള്‍ സ്വീകരിച്ചിരിക്കും ചിലർ ഓട്ടത്തിനിടയില്‍ പോലും വെള്ളം കുടിച്ചിരിക്കും ഈ സാഹചര്യത്തില്‍ ഒരു മാരത്തോണ്‍ മത്സരം വെള്ളം തൊടാതെ ഓടിത്തീർത്ത ജെയ്‌ഷയം നിക്കലോയിയും കുറ്റക്കാരാണ് ആത്മഹത്യക്കു ആയിരുന്നു അറിഞ്ഞുകൊണ്ട് അവർ ശ്രമിച്ചത് ഇരുപരുടെയും പേരില്‍ ആത്മഹത്യക്കും അതിനുള്ള പ്രേരണക്കും നടപടികള്‍ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

നിക്കളോയി ഇന്ത്യന്‍ രീതി അനുസരിച്ചു പരിശീലിപ്പിക്കുവാന്‍ അര്ഹനല്ലന്നു മാത്രമല്ല ഡോപ്പിംഗിന്റെ ഉസ്താതുകൂടിയാണ് അയാളെ തേടിപ്പിടിച്ചു ആ സ്ഥാനം ഏല്‍പ്പിച്ചത് തന്നെ ചുളുവില്‍ ഇന്ത്യക്കു ഒരു അത്ലെറ്റിക്ക് മെഡല്‍ എന്ന ഫെഡറെഷന്‍ കാരുടെ ആശയമായിരുന്നു, പോരാത്തതിന് അഹങ്കാരിയും മറ്റുള്ളവരുടെ സ്വകാര്യതയും കഴിവും പരിജ്ഞാനവും ഒന്നും അംഗീകരിക്കുവാനുള്ള സംസ്കാരവും വിവേകവും ഇല്ലാത്തവനും ആണ് അയാള്‍ വെറുതെ ആരെങ്കിലും പറഞ്ഞു കേട്ട നിഗമനങ്ങള്‍ അല്ല ഇത് , കേരളത്തില്‍ തുടങ്ങുവാന്‍ ഉദ്ദേശിച്ചിരുന്ന എലൈറ്റ് അക്കാദമിയുടെ ചുമതലക്കാരന്‍ ആയി ഇയാളെ നിയമിക്കുവാനുള്ള ഒരു കൂടിക്കാഴ്ച കേരളാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ടി പീ ദാസനൊപ്പം , ചൈനയിലുള്ള ഒരു പരിശീലന ക്യാംപില്‍ വച്ച് നടത്തിയിരുന്നു അന്നത്തെ അയാളുടെ അസഹ്യമായ അംഗീകരിക്കുവാന്‍കഴിയാത്ത ആവശ്യങ്ങളും അവകാശവാദവും ധാർഷ്ട്യവും ഒക്കെ കണ്ടറിഞ്ഞ ശേഷം എനിക്ക് അയാളോട് തുറന്നു പറയേണ്ടിവന്നു ആ ഡീലില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന്, പറഞ്ഞുകേട്ടാല്‍ ബോധ്യമാകില്ല അയാളുടെ ധാർഷ്ട്യങ്ങള്‍.

അത്തരം ഒരു കോച്ചിന്റെ കീഴില്‍ കിരാതമായ ഇടപെടലുകളില്‍ എന്ത് മെഡലിന്റെ പേരിലായാലും ജെയ്‌ഷ അടക്കമുള്ളവർ എങ്ങിനെ പരിശീലിക്കുന്ന എന്നത് ചിന്തക്കും ഭാവനയ്ക്കും അപ്പുറമുള്ള കാര്യങ്ങളാണ് ..., അയാളുടെ വാക്കുകള്‍ കേട്ടുകൊണ്ടുതന്നെയാകണം ജെയ്‌ഷ ഇത്തരം വിവരക്കേടുകള്‍ വിളമ്പുന്നതും. ഇതിനേക്കാള്‍ അപഹാസ്യമാണ് മാരത്തോണില്‍ പങ്കെടുത്ത ജെയ്‌ഷ ആയിരത്തി അഞ്ഞൂറ് മീറ്ററില്‍ തനിക്കു മത്സരിക്കുവാന്‍ അവസരം നല്‍കിയില്ല എന്ന് പരാതി പറഞ്ഞതായി കേട്ട വാർത്തകള്‍ , പണ്ട് എമില്‍ സാറ്റോപിക്ക് ,5000, 10000, മാരത്തോണ്‍ ഒന്നിച്ചോടി സ്വർണ മെഡല്‍ നേടിയിട്ടുണ്ട്. അതിനു ശേഷം 10000 മീറ്ററില്‍ പങ്കെടുക്കുന്നവർ പോലും മാരത്തോണില്‍ പങ്കെടുക്കാത്ത സാഹചര്യവും മാരത്തോണ്‍ ഒരു സ്വതന്ത്ര ഇനമായി മാറുകയും ചെയ്തിട്ടുണ്ട് , 1500, മാരത്തോണ്‍ എന്നീ ഇനങ്ങള്‍ ഒരു കോമ്പിനേഷനു മല്ല , പിന്നെ ഒളിമ്പിക്സ് എന്നൊക്കെ പറഞ്ഞാല്‍ പൈക്കാ പഞ്ചായത്തു മീറ്റുകള്‍ അല്ലെന്നും ജെയ്‌ഷ ഓർക്കണം സംഘാടകരുടെ ഇഷ്ട്ടം ഒപോലെ സമയാ സമയങ്ങളില്‍ ഇനങ്ങള്‍ മാറി മാറി എന്‍ട്രി നല്‍കുവാന്‍ ...., !! ജെയ്‌ഷ യോഗ്യത നേടിയത് മാരത്തോണില്‍ മാത്രമായിരുന്നു അതില്‍ മാത്രമേ അവർക്കു പങ്കെടുക്കുവാനും കഴിയൂ, അത് തന്നെയാണ് ഫെഡറേഷന്‍ ചെയ്തതും.

ചുരുക്കത്തില്‍ ഏറ്റവും മോശമായ പ്രകടനം കാഴ്ചവച്ചു എണ്‍പത്തി ഒന്‍പതാം സ്ഥാനത്തു വന്നു ഒരു രാജ്യത്തെയും ജനങ്ങളെയും പരിഹസിച്ച ശേഷം വിവരക്കേട് വിളിച്ചുപറയുകയും നാട്ടാരെ മുഴുവന്‍ മണ്ടന്മാരായി ചിത്രീകരിക്കുകയും ആണ് ജെയ്‌ഷ ഇവിടെ ചെയ്തിരിക്കുന്നത് ശാസ്ത്രീയമായും സാംകേതികമായും ഒരു തരത്തിലുള്ള പിന്തുണയും ഇല്ലാത്തതാണ് ഈ ആരോപണങ്ങള്‍ ഒക്കെയും.

ഒന്നുകൂടി ..., ജെയ്‌ഷക്കു, ഇണങ്ങിയതല്ല മാരത്തോണ്‍ 5000 മീറ്ററില്‍ താഴെയുള്ള ഇനങ്ങള്‍ പരിശീലിച്ചാല്‍ തുടർന്നും ഭാരത ഏഷ്യന്‍ തലങ്ങളില്‍ മികവ് തെളിയിക്കാന്‍ കഴിഞ്ഞേക്കും. അതിനു ആദ്യം അവരും ഫെഡറേഷനും ചെയ്യേണ്ടത് നിക്കോളായി എന്ന വിവര ദോഷിയായ പരിശീലകനെ പുറത്താക്കുക എന്നതാണ്.

(ഡോ മുഹമ്മദ് അഷ്റഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ലേഖനം, പൂര്‍ണമായും ലേഖകന്റെ നിരീക്ഷണങ്ങളും വിശകലനവും)

Next Story