Quantcast

'മഞ്ഞുമ്മല്‍ ബോയ്സിനെ' പൊലീസ് മര്‍ദ്ദിച്ചതില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം

സിനിമയിൽ ചില പീഡന സംഭവങ്ങൾ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാർത്ഥ അനുഭവം ദാരുണമാണെന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Published:

    9 May 2024 5:44 AM GMT

manjummel boys real
X

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. മലയാളി ആക്ടിവിസ്റ്റ് വി. ഷാജു എബ്രഹാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ജോയിൻ്റ് സെക്രട്ടറി പൊലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകിയത്.

2006ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്സ്' കേരളത്തിലും തമിഴ്നാട്ടിലും വന്‍ വിജയമായതിനു പിന്നാലെയാണ് ചിത്രത്തില്‍ പറഞ്ഞ യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂര മർദനത്തിന് ഇരയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയർന്നിരുന്നു. ഇവർക്ക് സഹായത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് വിട്ടു നൽകിയത്.സുഹൃത്തിനെ രക്ഷിക്കാൻ സഹായത്തിനായി പൊലീസ് സ്‌റ്റേഷനിലെത്തിയ യുവാക്കളെ പോലീസ് ക്രൂരമായി മർദിക്കുന്നതും മർദിക്കുന്നതും സിനിമയിൽ കാണിച്ചിരുന്നു.സിനിമയിൽ ചില പീഡന സംഭവങ്ങൾ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാർത്ഥ അനുഭവം ദാരുണമാണെന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബോക്സോഫീസില്‍ 236.3 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്‍, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു, ചന്തു തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. .പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

TAGS :

Next Story